Today: 16 Oct 2024 GMT   Tell Your Friend
Advertisements
ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ വ്യോമാക്രമണവുമായി ഇസ്രയേലിന്റെ ഓര്‍മപുതുക്കല്‍
Photo #1 - Other Countries - Otta Nottathil - israel_hamas_one_year
ജറൂസലം: പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിനു തിരികൊളുത്തിയ ഹമാസ് ഭീകരാക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലും ലെബനനിലും കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ലെബനന്‍റെ ചരിത്രത്തിലെ ഭീകര രാത്രിയെന്നു രാജ്യാന്തര മാധ്യമം വിശേഷിപ്പിച്ച ഞായറാഴ്ച രാജ്യത്താകെ 23 പേര്‍ ഇസ്രേലി ആക്രമണങ്ങളില്‍ മരിച്ചു. 100ലേറെ പേര്‍ക്ക് പരുക്ക്. ഹിസ്ബുള്ള കമാന്‍ഡര്‍ ഖാദര്‍ അല്‍ തവ്ലിയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.

ഗാസയില്‍ ദേര്‍ അല്‍ ബലയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ മരിച്ചു. ഹമാസിനെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണമാണിതെന്ന് ഇസ്രയേല്‍. ലെബനനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയിലേക്കു കൂടുതല്‍ കരസേനയെ എത്തിച്ചു. ഇറാന്‍റെ ആണവനിലയങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യുകെയില്‍ ഇസ്രയേല്‍ അംബാസഡര്‍ വ്യക്തമാക്കി.

ഇതിനിടെ, തെക്കന്‍ ഇസ്രയേലിലെ ബീര്‍ഷേബ ബസ് സ്റേറഷനില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥ ഷിറ സുസ്ലിക്ക് കൊല്ലപ്പെട്ടു. 10 പേര്‍ക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നതായി ഇസ്രയേല്‍.

ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലാകെ ആക്രമണം നടത്തിയെന്ന് ഇസ്രേലി പ്രതിരോധ വകുപ്പ് അറിയിച്ചു. ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളും മറ്റു സംവിധാനങ്ങളും തകര്‍ത്തു. ബെയ്റൂട്ടിന്‍റെ തെക്കന്‍ മേഖലയില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബെയ്റൂട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിനു സമീപത്തെ കെട്ടിടവും ഹിസ്ബുള്ളയുടെ റേഡിയോ വിഭാഗം അല്‍ മനാറിന്‍റെ കേന്ദ്രവും തകര്‍ന്നു. മുന്നറിയിപ്പ് നല്‍കി സാധാരണക്കാരെ ഒഴിപ്പിച്ചശേഷമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍. എന്നാല്‍, പാര്‍പ്പിട സമുച്ചയങ്ങളിലേക്ക് ആയുധങ്ങള്‍ മാറ്റി, സാധാരണക്കാരിലേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ ഹിസ്ബുള്ള ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1200 പേരെ കൊലപ്പെടുത്തുകയും 250ലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. ബന്ദികളില്‍ നൂറോളം പേര്‍ ഇപ്പോഴും ഹമാസിന്‍റെ തടവിലാണ്. ഇവരില്‍ പകുതിയോളം കൊല്ലപ്പെട്ടെന്നു കരുതുന്നു. ഹമാസിനു തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ പിറ്റേന്ന് ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ 42000ലേറെ പേര്‍ കൊല്ലപ്പെട്ടു. ഹമാസിനൊപ്പം യുദ്ധമുഖം തുറന്ന ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കുമെതിരേയും ഇസ്രയേല്‍ സൈനിക നടപടി തുടരുകയാണ്. ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധത്തില്‍ ലെബനനില്‍ 1400 പേര്‍ മരിച്ചു. ഇതിനിടെ, ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ, മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് ദേയിഫ്, ഹിസ്ബുള്ള മേധാവി ഹസന്‍ നസറുളള തുടങ്ങി പ്രധാനികളെ ഇസ്രയേല്‍ വധിച്ചു. ഒക്റ്റോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ ആസൂത്രകന്‍ യഹിയ സിന്‍വറാണ് ഇനി അവശേഷിക്കുന്നവരില്‍ പ്രധാനി.
- dated 07 Oct 2024


Comments:
Keywords: Other Countries - Otta Nottathil - israel_hamas_one_year Other Countries - Otta Nottathil - israel_hamas_one_year,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us